ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വി ടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.